കുഞ്ഞുന്നാൾ മുതൽ സ്വപ്നം കണ്ടിരുന്നത് ആനപ്പാപാനാകാനോ പട്ടാളത്തിൽ ചേരാനോ ആയിരുന്നില്ല. പലതും പല കാലങ്ങളിൽ ആഗ്രഹിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ പലപ്പോഴായി ചുരുക്കം ചിലരോട് പങ്കുവെച്ചിട്ടുമുണ്ട് . എന്നാൽ, അടിത്തട്ടിൽ തീക്ഷ്ണമായി ഒരു സാഹസം എല്ലാ കാലഘട്ടത്തിലും ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ആരോടും സൂചിപ്പിക്കാത്ത ഒരു ഭ്രാന്ത്, ഒരു സ്വപ്നം, ഒരു ആഗ്രഹം, ഒരു വാശി, ഒരു പ്രതിഷേധം... നാട് കടക്കുക, കളം വിടുക.
പൂർവികരിൽ പലരും കടന്നിട്ടുണ്ട്. കച്ചവടത്തിന്നായി... നില്ക്കക്കള്ളിയില്ലാത്തവസ്തയിൽ.
വിജയിച്ചവരുണ്ട്, പരാജിതരതിലേറെയുണ്ട്.
പക്ഷെ പോണം.
കെട്ടുപാടുകൾ പാടില്ലെന്ന് അറിയാമായിരുന്നിട്ടും പരാജയപ്പെട്ടു.
ലളിതമായ ചിലത് ഗാഢമായി ആഗ്രഹിച്ചിരുന്നു.
തനിക്കുള്ളതല്ലെന്നു പൂർണ്ണ ബോധ്യം ലഭിച്ചപ്പോൾ മനോഹരമായി ആത്മഹത്യ ചെയ്തു.
അത്, ഒരു സൗന്ദര്യ ബോധത്തിന്റെ മരീചിക മാത്രമായിരുന്നു.
ഇടയ്ക്കെപ്പൊഴോ, അപ്രതീക്ഷിതമായി വന്നു ചേർന്ന സൗഭാഗ്യങ്ങൾ അനുഭവിച്ചു.
ചലനമറ്റിട്ടില്ലെന്ന് ബോധ്യം വന്നു.
ജീവൻ തന്ന, കരുണാനിധിയായ മഹത് വ്യക്തിത്വത്തിന്നും,
ജീവം ഹനിച്ച പ്രഘ്യാപിത സ്ത്രീത്വത്തിന്നുടമക്കും,
കണ്ണുനീർ തുള്ളികൾ പൊഴിക്കാതെത്തന്നെയുള്ള വിട.
way to go....
ReplyDeleteThank you Jishi Beegum.
ReplyDelete