ഇവിടെ ഒരു കയ്യാലയുണ്ടായിരുന്നു.
അവിടെ ജീവിച്ചിരുന്ന ഒരു വെല്ലിപ്പയുണ്ടായിരുന്നു, എനിക്ക്.
ഒരിക്കൽ,
ഒരു പീടികത്തിണ്ണയിൽ -
ചതുരംഗം കളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ,
നിരപ്പലകകൾ പൂട്ടുന്ന ഓടാംബലകൊണ്ട്,
പുറത്തടിച്ച് വക വരുത്താൻ ശ്രമിച്ച -
ഒരു എളാപ്പയും ഉണ്ടായിരുന്നു, എനിക്ക്.
പിൽക്കാലത്ത്,
അർദ്ധബോധത്തിൽ, അർദ്ധനഗ്നനായി,
തിമിരം ബാധിച്ച കണ്ണുകളുമായി,
നിസ്സഹായനായി,
കാൽനടയിൽ എന്റെ തറവാട്ടുവഴിയിലൂടെ കടന്നുവന്ന -
എന്റെ എളാപ്പയോട് ,
അകത്തേക്ക് കയറിയിരിക്കാനായിരുന്നു എന്റെ വെല്ലിപ്പ പറഞ്ഞത്.
പിന്നീട്,
മരണം വരെ, ഇരുവരും,
ഉറങ്ങിയത് ആ കയ്യാലയിൽ...!
_ ലുഖ്‌മാൻ.പി
"ഓടാംബലകൊണ്ടടിക്കുമ്പോഴും അവനറിയില്ല,
ഇതു തൻ ഒടുങ്ങാത്ത
ഓർമ്മകൾ തൻ
ഒടുക്കത്തിൻ തുടക്കമാണെന്ന് ...!"
_ പി.വി.എം.എ. സത്താർ
അവിടെ ജീവിച്ചിരുന്ന ഒരു വെല്ലിപ്പയുണ്ടായിരുന്നു, എനിക്ക്.
ഒരിക്കൽ,
ഒരു പീടികത്തിണ്ണയിൽ -
ചതുരംഗം കളിച്ചുകൊണ്ടിരുന്ന അദ്ദേഹത്തെ,
നിരപ്പലകകൾ പൂട്ടുന്ന ഓടാംബലകൊണ്ട്,
പുറത്തടിച്ച് വക വരുത്താൻ ശ്രമിച്ച -
ഒരു എളാപ്പയും ഉണ്ടായിരുന്നു, എനിക്ക്.
പിൽക്കാലത്ത്,
അർദ്ധബോധത്തിൽ, അർദ്ധനഗ്നനായി,
തിമിരം ബാധിച്ച കണ്ണുകളുമായി,
നിസ്സഹായനായി,
കാൽനടയിൽ എന്റെ തറവാട്ടുവഴിയിലൂടെ കടന്നുവന്ന -
എന്റെ എളാപ്പയോട് ,
അകത്തേക്ക് കയറിയിരിക്കാനായിരുന്നു എന്റെ വെല്ലിപ്പ പറഞ്ഞത്.
പിന്നീട്,
മരണം വരെ, ഇരുവരും,
ഉറങ്ങിയത് ആ കയ്യാലയിൽ...!
_ ലുഖ്‌മാൻ.പി
"ഓടാംബലകൊണ്ടടിക്കുമ്പോഴും അവനറിയില്ല,
ഇതു തൻ ഒടുങ്ങാത്ത
ഓർമ്മകൾ തൻ
ഒടുക്കത്തിൻ തുടക്കമാണെന്ന് ...!"
_ പി.വി.എം.എ. സത്താർ
No comments:
Post a Comment