പുലരുവാൻ തുടങ്ങുമ്പോഴേക്കും വീണ്ടും ഇരുൾ വീണു തുടങ്ങുന്നുവോ?
പുലരരുതെന്ന് ആഗ്രഹിച്ച മനോഹരമാം യാമങ്ങൾ ഇന്നലകളിൽ മാത്രം...
സഹയാത്രിക മണ്‍മറഞ്ഞുവോ? അതോ വിദൂര ധ്രുവങ്ങളിലോ?
ചരിത്രം മാച്ചുകളയും വിധം എന്നെ അവർ അറുത്തുമാറ്റിയിട്ട് കാലമേറെയായി!
വെയിലു വേണം വെളിച്ചം വേണം എനിക്ക്, കർമഫലവും വേണം.
ഫലം ഇച്ഛിക്കാതെ കർമം ചെയ്കയെന്നറിഞ്ഞിട്ടും ഞാനെന്തിനത് പ്രതീക്ഷിക്കുന്നു!
റഫീഖ് പറഞ്ഞത് പോലെ, "കുറ്റബോധം ഇല്ല, നഷ്ട്ടബോധം മാത്രം",
ഈ വൈകിയ നട്ടുച്ചയിൽ!
എന്റെ ഇന്ന് ഇന്നലകളിൽ നിന്ന് മുക്തമല്ലത്രേ!
ഞാൻ ഇന്നലകളുടെ അടിമയും അല്ലത്രേ!
തീവ്രാനുരരാഗത്തിൻ പ്രതിഫലനം മാത്രം, ഈ ജീർണിച്ച വരികൾ!
റഫീഖ് പറഞ്ഞത് പോലെ, "കുറ്റബോധം ഇല്ല, നഷ്ട്ട ബോധം മാത്രം".
No comments:
Post a Comment