അഭയം തേടി നിന്‍റടുക്കലെത്തിച്ചേര്‍ന്ന,
നിരാലംബനായ ഒരു പാവം ജന്തുവിന്‍റെ
ശിരസ്സ് -
പാതി ഛേദിച്ച്,
അലയാനയച്ച്,
നിര്‍ലജ്ജം ഗാഢ നിദ്രയില്‍ മുഴുകുന്ന
നീ, ഒരു യക്ഷിയല്ലാതെ വേറെയാര്?
രക്തവും കണ്ണീരും വാര്‍ന്ന്‍, അത്
ചത്തുവീഴുക ഒരുപക്ഷെ നിന്‍റെ
ഗുഹാമുഖത്തുതന്നെയായിരിക്കും.
നേരം പുലരുമ്പോള്‍ കണ്‍കുളിര്‍ക്കെ
കണ്ടുകൊള്‍ക, ശേഷം,
ചോരവാര്‍ന്നുണങ്ങിയ ആ മണ്ണും
നീ നക്കിത്തുടച്ചുകൊള്‍ക,
നിന്‍റെ പൂമുഖത്ത്
ചോരയുടെ ചുവപ്പരുതല്ലോ...!
No comments:
Post a Comment