Sunday, December 14, 2014

നിരായുധനായ ഞാൻ


നിരായുധനായ എന്നെ -
താൻ കീഴ്പ്പെടുത്തിയത് -
ആത്മരക്ഷാർഥം അരയിൽ കഠാരയൊളിപ്പിച്ചു നീങ്ങിയിരുന്ന -
പാവം അയാളുടെ മടിത്തട്ടിൽ അഭയം പ്രാപിച്ചുകൊണ്ടാണ്.
അതിർവരമ്പുകളില്ലാത്ത നിങ്ങളുടെ അസാധാരണമാം പ്രയാണം -
ഒരുപക്ഷെ തനിക്ക് മുറിവേൽപ്പിച്ചേക്കാം.
ആ മുറിവ് താൻ ഒരു സുഖമായി തന്നെ കരുതിയേക്കാം.
തന്റെ സ്നേഹത്തിന്റെ അഗാതമാം ആഴങ്ങൾ എനിക്കറിയാമല്ലോ! 
പക്ഷെ, തനിക്ക് മുറിവേൽക്കുന്നത് ഈ പരാജിതന് സഹിക്കില്ലെന്നത് യാഥാർത്ഥ്യം.

ഞാൻ പഠിച്ച ആയോധനകലയിൽ ആയുധങ്ങളില്ലായിരുന്നു.
എന്നെ എനിക്ക് വെറുoകയ്യാൽ രക്ഷപ്പെടുത്താനറിയാം.
ഞാൻ തന്നെയാണ് താൻ എന്നതിനാൽ നിങ്ങളുടെ രക്ഷയും എന്നിൽ നിക്ഷിപ്തം, ഭദ്രം.
ഈ നിരായുധനിൽ താൻ ലയിച്ചിരുന്നെങ്കിലും മുറിവുകളുണ്ടായിരുന്നേക്കാം.
പക്ഷെ, ആ മുറിവുകളത്രയും എന്റെ ശ്വാസത്താലും എന്റെ ശബ്ദത്താലും എന്റെ കുഞ്ഞുവിരലുകളാലും മാഞ്ഞുപോയേനെ...

No comments:

Post a Comment