അയാളെ അറിയുന്നവർക്ക് നിശ്ചയമുണ്ടായിരുന്നു -
വിശപ്പിനോ വെയിലിനോ അയാളൊരിക്കലും കീഴ്പ്പെടുകില്ല എന്ന്.
മരുഭൂമിയിലെ വെയിൽ ചൂടാകുന്നതിൻറെ ആരംഭത്തിലായിരുന്നു അയാൾ അവിടെയെത്തിച്ചേർന്നത്.
ചൂടിന്റെ തീക്ഷ്ണതയത്രയും പരാതിമന്യേ അനുഭവിച്ച്,
അതിനെയത്രയും അതിജീവിച്ച്, എന്നാൽ -
മണലാരണ്ണ്യങ്ങളിൽ തണുത്ത കാറ്റടിക്കാൻ തുടങ്ങുന്നതോടുകൂടി,
അയാൾക്ക് അവിടം വിടേണ്ടി വന്നു.
കൊടുംചൂടിൽ നടന്ന്തേഞ്ഞ അയാളുടെ കാൽപാദങ്ങൾക്ക് -
അങ്ങിനെ, തണുപ്പനുഭവിക്കാൻ യോഗമുണ്ടായില്ല!
ഒരു പുഞ്ചിരിയോടെ അയാൾ ഓർത്തു -
തന്റെ പ്രണയവും പ്രഥമ പ്രവാസവും ഒരേ മഷിയിൽ എഴുതിയ ദുരന്ത കാവ്യങ്ങളെപ്പോലെ എന്ന്...
No comments:
Post a Comment